തന്ത്രപ്രധാനമായ മേഖലകളിൽ ബന്ധം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയശങ്കർ എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ യു.എൻ അസംബ്ളിയിൽ ആദ്യമാണ് ജയശങ്കർ എത്തുന്നത്. ലാറ്റിൻ അമേിക്കൻ-കരീബിയൻ (സിലാക്) ഗ്രൂപ്പുകളുടെ യോഗത്തിലാണ് ഇന്നലെ ആദ്യം പങ്കെടുത്തത്. അർജന്റീന, ഗ്വാട്ടിമാല, കൊളംബിയ ആൻഡ് ട്രിനിഡാഡ്, ടൊബാഗോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊവിഡാനന്തര സാമ്പത്തിക തിരിച്ചുവരവ് കൂടാതെ വാക്സിൻ ഉത്പാദനം, ഭക്ഷണ-ഉൗർജ്ജ സുരക്ഷ, കൃഷി, വ്യാപാരം, ആരോഗ്യം, പരാമ്പരാഗത മരുന്നുകൾ, ചരക്ക് ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
കൂടാതെ യു.എന്നിലും മറ്റ് സഭകളിലും നിലനിൽക്കുന്ന വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |