നോംപെൻ: പടിഞ്ഞാറൻ കംബോഡിയയിലെ സൈനിക ബേസിൽ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.45ന് കാംപോംഗ് സ്പോ പ്രവിശ്യയിലായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൈനിക ബേസിന് സമീപത്തുള്ള ഗ്രാമത്തിലെ 25ഓളം വീടുകളുടെ ജനാലകൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നു. ബേസിലെ ആയുധങ്ങൾ നിറച്ച ഒരു ട്രക്ക് പൂർണമായും കത്തിനശിച്ചു. പ്രധാനമന്ത്രി ഹുൻ മാനറ്റ് അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |