മനാമ: ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽനിന്ന് ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ഗൾഫ് എയർ എന്നീ വിമാനകമ്പനികൾഅറിയിച്ചു. ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഈ വിമാനങ്ങളിൽ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാമെന്ന് ബെഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, എയർലൈൻസുകൾ എല്ലാ യാത്രക്കാർക്കും നിബന്ധന ബാധകമാക്കുകയാണ് തുടക്കത്തിൽ ചെയ്തത്. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
ബഹ്‌റൈനിലേക്ക് വരുന്ന ആറ് വയസ്സിന് മുകളിലുള്ളവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ സ്‌കാൻ ചെയ്യാനുള്ള ക്യു.ആർ കോഡ് നിർബന്ധമാണ്. ചൊവ്വാഴ്ച മുതലാണ് ബഹ്റൈൻ യാത്രക്കാർക്കുള്ള പുതിയ നിബന്ധന പ്രാബല്യത്തിലായത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |