ലണ്ടൻ:യു.കെ. ഭരണകൂടം കുടിയേറ്റ കുറ്റം ചുമത്തി രാജ്യത്ത് നിന്ന് പുറത്താക്കാൻശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാരെ ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് വിട്ടയട്ടയച്ചു. 10 വർഷമായി യു.കെയിലെ ഗ്ലാസ്‌ഗോയിൽ താമസിക്കുന്ന 30കാരായ സുമിത് സഹ്‌ദേവ്, ലഖ്‌വീർ സിങ് എന്നിവരെയാണ് എട്ടു മണിക്കൂറിന് ശേഷം തടങ്കൽ വാനിൽ നിന്ന് മോചിപ്പിച്ചത്. പാകിസ്താൻ വംശജനായ മനുഷ്യാവകാശ പ്രവർത്തകനായ ആമിർ അൻവറും ഇവരുടെ മോചനത്തിനായി ഇടപെട്ടിരുന്നു.
പെരുന്നാൾ ദിനത്തിൽ ഗ്ലാസ്‌ഗോയിലെ പൊള്ളോഷീൽഡ് പട്ടണത്തിലാണ് സംഭവം. എമിഗ്രേഷൻ എൻഫോഴ്സ്‌മെന്റ് ഓഫീസർമാരും സ്‌കോട്ട്ലൻഡ് പൊലീസും അടങ്ങുന്ന സംഘമാണ് സുമിത്തിനെയും ലഖ്വീറിനെയും വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് രാജ്യത്ത് നിന്ന് പുറത്താക്കേണ്ടവരെ പാർപ്പിക്കുന്ന പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാൻ വാനിൽ കയറ്റി.
എന്നാൽ, സ്ഥലത്തെത്തിയ നൂറുകണക്കിന് ജനങ്ങൾ ഉൾപ്പെടുന്ന വലിയ സംഘം 'ഞങ്ങളുടെ അയൽക്കാരെ വിടുക, അവരെ വിട്ടയക്കുക, പൊലീസുകാർ മടങ്ങി പോകുക' തുടങ്ങിയ മുദ്രാവാക്യങ്ങൾമുഴക്കിവാഹനം തടയുകയുമായിരുന്നു. എട്ടു മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ വിട്ടയച്ച സുമിത്തിനെയും ലഖ്‌വീറിനെയും കയ്യടിച്ചാണ് അയൽവാസികൾ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |