ദുബായ് : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സൗദിഏർപ്പെടുത്തിയിരുന്ന രാജ്യാന്തര യാത്രാവിലക്ക് ഇന്നലെ അർധരാത്രി പിൻവലിച്ചു. എന്നാൽ, കൊവിഡ് രൂക്ഷമായി തുടരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കില്ല.കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് സൗദി വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
സൗദി ആഭ്യന്തരമന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചതനുസരിച്ചാണ് കര, ജല,വ്യോമഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നത്. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് പോകാനും തിരിച്ചു വരാനുമുള്ള അനുമതിയുണ്ട്. കൊവിഡ് രണ്ട് വാക്സിനുംപൂർത്തിയാക്കിയവർ, ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർ, രോഗമുക്തരായി ആറു മാസം പിന്നിട്ടവർ എന്നിവർക്ക് മാത്രമാണ് യാത്രാനുമതി. രാജ്യത്തേക്കെത്തുന്ന എട്ടുവയസിന് മുകളിലുള്ളവർ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയുകയുംതുടർന്ന് പിസിആർ പരിശോധന നടത്തുകയും വേണം.
നിലവിൽ ബഹ്റൈൻ അടക്കം സൗദി വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം മാത്രമേ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |