മിസിസ്സിപ്പി: ജാക്സൻ മുറെ ഹൈസ്‌കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ 18 കാരിയായ വിദ്യാർഥിനിക്ക് മണിക്കൂറുകൾക്കുള്ളിൽ അജ്ഞാതന്റെ വെടിയേറ്റ് ദാരുണാന്ത്യം. പഠനത്തോടൊപ്പം വാക്സിംഗ് ബാറും നടത്തിയിരുന്ന കെന്നഡി ഹോബ്സാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു ഹോബ്സിന്റെ ഗ്രാജുവേഷൻ. ജാക്സൺ ടെക്സാക്കൊ ഗ്യാസ് സ്റ്റേഷനിൽ രാത്രി 11 മണിയോടെയാണ് പെൺകുട്ടിക്കു നേരെ വെടിവയ്പ്പ് ഉണ്ടായത്. മൂന്നു തവണ നിറയൊഴിച്ച ശേഷം അക്രമി ഓടി മറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ഹോബ്സിന്റെ കുടുംബാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ഹോബ്സിന് പെൺകുട്ടിയെ നേരത്തേ അറിയാമായിരുന്നോയെന്ന് വ്യക്തമല്ലെന്നും പ്രതിയെ കണ്ടെത്താൻ ശ്രമങ്ങൾ ഊർജ്ജിതമാണെന്നും പൊലീസ് അറിയിച്ചു.ഭാവിയെക്കുറിച്ച് ധാരാളം പ്രതീക്ഷകൾ വെച്ചുപുലർത്തിയ വിദ്യാർത്ഥിനിയായിരുന്നു ഹോബ്‌സെന്നും കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സഹപാഠികളും അദ്ധ്യാപകരും അതീവ ദുഖിതരാണെന്നും സ്‌കൂൾ സൂപ്രണ്ട് എറിക് ഗ്രീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |