സിഡ്നി: ഡെൽറ്റ പടർന്നുപിടിച്ചതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്
ആസ്ട്രേലിയയിലെ സിഡ്നി നഗരം. പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം സിഡ്നിയിൽ കുത്തനെ ഉയരുകയാണ്. 50ലക്ഷം ജനങ്ങൾ വസിക്കുന്ന സിഡ്നിയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. സിഡ്നി മൂന്നാഴ്ചയായി ലോക്ക്ഡൗണിലാണ്. വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗംപേരിൽ കൊവിഡ് പടരുന്നതോടെയാണ് ലോക്ക്ഡൗൺ കടുപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ മദ്ധ്യത്തിൽ സിഡ്നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ആസ്ട്രേലിയൻ നഗരങ്ങളിൽ ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. രോഗവ്യാപനം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതോടെയായിരുന്നു ഇത്. ആസ്ട്രേലിയൻ ജനസംഖ്യയിൽ ഒമ്പതുശതമാനം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്.
ലോക്ക്ഡൗൺ നിയന്ത്രണം ശക്തമാക്കുന്നതോടെ രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ല. മറ്റും അനാവശ്യ യാത്രകൾ അനുവദിക്കില്ല. കൂടാതെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |