ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയിൽ വൻ അഗ്നിബാധ. 52ഓളം പേർ വെന്തുമരിച്ചെന്നും 50ലധികം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ.
വ്യാഴ്ച വൈകുന്നേരം അഞ്ചോടെ നര്യാൻ ഗഞ്ചിലെ രുപ്ഗഞ്ചിലുള്ള ഹാഷെം ഫുഡ് ലിമിറ്റഡ് ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്.
രക്ഷപ്പെടാനായി നിരവധി തൊഴിലാളികൾ കെട്ടിടത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടിയെന്നും റിപ്പോർട്ടുണ്ട്. കെട്ടിടത്തിലെ തീ പതിനെട്ടോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ ഏറെ ബുദ്ധിമുട്ടിയാണ് അണച്ചതെന്ന് പൊലീസ് അറിയിച്ചു.
44 പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
തീപ്പിടിച്ച സമയത്ത് ഫാക്ടറിയുടെ മുന്‍വശത്തെ ഗേറ്റും എക്‌സിറ്റും പൂട്ടികിടക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികളും ബന്ധുക്കളും ആരോപിച്ചു. ഫാക്ടറിയിൽ ശരിയായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
തീ പൂർണമായും അണയ്ക്കാൻ സമയമെടുക്കുമെന്നും പിന്നീട് മാത്രമേ കൃത്യമായ നാശനഷ്ടം കണക്കാക്കാൻ സാധിക്കൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ചംഗ അന്വേഷണ സമിതിയേയും ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |