മോസ്കോ : അഫ്ഗാനിസ്ഥാനിൽ നിലവിൽ നിലനില്ക്കുന്ന സംഘർഷാവസ്ഥയ്ക്ക് കാരണക്കാർ അമേരിക്കയാണെന്ന് ആരോപിച്ച് റഷ്യ. അഫ്ഗാനിൽ അമേരിക്കയുടെ ദൗത്യം സമ്പൂർണ പരാജയമാണെന്നും രാജ്യത്ത് നിന്ന് തങ്ങളുടെ സൈനികരെ തിടുക്കത്തിൽ പിൻവലിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്‌റോവ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥിനിലെ നിലവിലെ സ്ഥിതി മറ്റു അയൽ രാജ്യങ്ങളേയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാനിൽ നിന്ന് രക്ഷ നേടാനായി നിരവധി അഫ്ഗാൻ പൗരന്മാർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇങ്ങനെ എത്തുന്നവരെ തടയാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് താജിക്കിസ്ഥാൻ അറിയിച്ചു. ഉസ്ബക്കിസ്ഥാനിൽ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |