സിഡ്നി :സിഡ്നിയിൽ കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരത്തിൽ 20, 000 പോലീസുകാരെ വിന്യസിച്ച് ആസ്ട്രേലിയൻ സർക്കാർ. രോഗവ്യാപനം പിടിച്ചുനിർത്താൻ നടപ്പിലാക്കുന്ന ' ഓപ്പറേഷൻ സ്റ്റേ അറ്റ് ഹോം ' പദ്ധതി ഇന്ന് മുതൽ സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിൽ പ്രാബല്യത്തിൽ വരും.
സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പൊലീസിന്റെ എല്ലാ വിഭാഗങ്ങളും പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങും. ഡോഗ് – ബോംബ് സ്‌ക്വാഡുകളുടെ സേവനവും നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തും. ക്വാറന്റൈൻ ലംഘിക്കുന്നവർ 5,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 2.75 ലക്ഷം ഇന്ത്യൻ രൂപ) പിഴയൊടുക്കണം.
സിഡ്നിയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗൺ ദീർഘിപ്പിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് ഗവർണർ ഗ്ലാഡിസ് ബെരെജിക്ലിയൻ അറിയിച്ചു. പരമാവധി ജനങ്ങൾക്ക് വാക്സിനേഷൻ നൽകിയതിന് ശേഷം മാത്രമ്രേ നിയന്ത്രണങ്ങൾ പിൻവലിക്കൂവെന്നും ഗ്ലാഡിസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |