സാവോപോളോ: ബ്രസീലിൽ ഫൈസർ വാക്സിൻ സ്വീകരിച്ച് സാവോപോളോയിൽ 16കാരൻ മരിച്ചു. ഇതിനെ തുടർന്ന് കൗമാരക്കാരിൽ കൊവിഡ് വാക്സിൻ എടുക്കുന്നത് നിറുത്തി വച്ച് ബ്രസീലിയൻ സർക്കാർ. കുത്തിവയ്പ്പെടുത്ത് എത്ര ദിവസത്തിന് ശേഷമാണ് മരണമെന്ന് അധികൃതർ പുറത്തു വിട്ടിട്ടില്ല. വാക്സിനും 16കാരന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച് വരികയാണെന്നും
രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ അനുമതി നൽകിയിട്ടില്ലാത്ത വാക്സിൻ കൗമാരക്കാരിൽ കുത്തിവച്ചതായി വിവരം ലഭിച്ചുവെന്നും ആരോഗ്യമന്ത്രി മാഴ്സലോ കൈറോഗ പറഞ്ഞു.
കൗമാരക്കാരന്റെ മരണവും വാക്സിനും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഫൈസർ കമ്പനി അധികൃതർ അറിയിച്ചു. നിരവധി രാജ്യങ്ങൾ കൗമാരക്കാരിൽ വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നല്കിയതായും പ്രതികൂല റിപ്പോർട്ടുകളെപ്പറ്റി പഠനം നടത്തി വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |