ക്വിറ്റോ: ഇക്വഡോറിലെ ഗ്വായാക്വിൽ നഗരത്തിലെ ജയിലിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 116 തടവുകാർ കൊല്ലപ്പെട്ടു. അഞ്ച് പേരുടെ തലയറുത്ത നിലയിലാണ്. ഇക്വഡോറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ജയിൽ സംഘർഷമാണിതെന്ന് അധികൃതർ പറഞ്ഞു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെങ്കിലും ബോംബും കത്തിയും ഗ്രനേഡും ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. 80 തടവുകാർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, പൊലീസുകാരും സൈന്യവും ചേർന്ന് ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ജയിലിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ചൊവ്വാഴ്ചയാണ് സംഘർഷം തുടങ്ങിയത്.കലാപം ആസൂത്രിതമാണോയെന്ന വിഷയത്തിലും അന്വേഷണം നടക്കും. ഇക്വഡോറിലെ മെക്സിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് ആരംഭമിട്ടതെന്നാണ് വിവരം.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയിൽമുറ്റത്ത് നിരവധി മൃതശരീരങ്ങൾ ചിതറികിടക്കുന്നത് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |