വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്ന് സേനാപിന്മാറ്റം പൂർത്തിയായതിന് ശേഷവും അൽഖ്വയ്ദക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കി അമേരിക്ക. താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം ഭീകര സംഘടനയായ അൽഖ്വയ്ദ കൂടുതൽ സജീവമാകുന്നുവെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. ഭീകകരുടെ മുന്നേറ്റത്തിന് തടയാൻ വ്യോമാക്രമണം ഉൾപ്പെടെയുള്ള പദ്ധതികൾ അമേരിക്ക ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.അഫ്ഗാനിസ്ഥാനിൽ വീണ്ടും ആധിപത്യം സ്ഥാപിക്കാൻ അൽഖ്വയ്ദയെ അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്. അൽഖ്വയ്ദയേയും ഐസിസിനേയും പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അഫ്ഗാനിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർത്തിയായ സാഹചര്യത്തിൽ നേരിട്ടുള്ള ആക്രമണം സാദ്ധ്യമല്ല. എന്നാൽ വ്യോമാക്രമണങ്ങളിലൂടെ അൽഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരെ പോരാടാൻ കഴിയുമെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറയുന്നു. അഫ്ഗാന്റെ അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലയിലെ താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവരുമായി താവളങ്ങളെ സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും പാകിസ്ഥാനിലെ ഭീകരതാവളങ്ങളെ കൃത്യമായി നിരീക്ഷിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
അതേ സമയം അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈനിക പിന്മാറ്റത്തിൽ അമേരിക്കൻ സൈന്യത്തിന് കടുത്ത അതൃപ്തിയാണുള്ളത്. 2500 അമേരിക്കൻ സൈനികരെ സ്ഥിരമായി കാബൂളിൽ നിലനിർത്തണമെന്ന സൈന്യത്തിന്റെ ഉപദേശം നിരസിച്ച ബൈഡന്റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ആർമ്മി ജനറൽ മാർക് മിലേയും ഫ്രാങ്ക് മക്കെൻസിയും പറഞ്ഞു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് അമേരിക്കയുടെ തന്ത്രപരമായ പരാജയമാണെന്ന് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാക്ക് മില്ലി പറഞ്ഞു.
ശത്രുവിന്റെ പക്കലാണ് നിലവിൽ കാബൂളിന്റെ നിയന്ത്രണമെന്നും അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കൽ വിജയിച്ചുവെങ്കിലും തന്ത്രപരമായ പരാജയം നേരിട്ടുവെന്ന് ജനറൽ മാക്ക് മില്ലി പറഞ്ഞു.
അഫ്ഗാൻ സൈന്യം ഇത്രവേഗം പരാജയപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങളെ അത് അത്ഭുതപ്പെടുത്തിയെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |