ബമാകോ: മാലിയിൽ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി ഏഴ് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ മാലിയിലെ മോർദിയ നഗരത്തിലാണ് ആദ്യ ആക്രമണം ഉണ്ടായത്. സൈനിക എസ്‌കോർട്ട് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മദ്ധ്യ മാലിയിലെ നിയന്ദ്‌ജെലയിൽ സൈനികരുടെ പട്രോളിങ് വാഹനത്തിന് നേരെ ഭീകരർ മൈൻ ആക്രമണം നടത്തി. ഇതിൽ പിക്അപ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് സൈനികരും കൊല്ലപ്പെട്ടു.
സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ മാലിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമായ മാലിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായിരിക്കുകയാണ്. ഉത്തരമാലിയിൽ കഴിഞ്ഞ 17ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |