വിയന്ന : ആസ്ട്രിയയിൽ കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വൻ ജനകീയ പ്രതിഷേധം. വാക്സിൻ ഫാസിസം അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളുമായി 44,000 പേരാണ് പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയത്.യൂറോപ്പിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വാക്സിനേഷൻ നിർബന്ധമാക്കാൻ ആസ്ട്രിയൻ സർക്കാർ തീരുമാനിച്ചത്. ആസ്ട്രിയൻ ജനസംഖ്യയുടെ 68 ശതമാനത്തോളം പേർ രണ്ടു ഡോസ് വാക്സിനും എടുത്തവരാണ്. അതേ സമയം ആരേയും ബലം പ്രയോഗിച്ച് വാക്സിനെടുപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചു.നിലവിൽ വാക്സിനെടുക്കാത്തവർക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. വാക്സിനെടുത്തില്ലെങ്കിൽ പിഴയായി 4000 ഡോളർ വരെ പിഴയൊടുക്കേണ്ടി വരുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നിർബന്ധമാക്കുന്ന കാര്യം അംഗരാജ്യങ്ങൾ പരിഗണിക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവിശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |