ഇസ്ലാമാബാദ്: ചൈനയിൽ നിന്ന് 25 ഫുൾ സ്‌ക്വാഡ്രൺ ചൈനീസ് ജെ -10 സി യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വാങ്ങി. അടുത്ത വർഷം മാർച്ച് 23ന് റാവൻപിണ്ടിയിൽ നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങുകളിൽ ഈ 25 വിമാനങ്ങളും ആദ്യ പറക്കൽ നടത്തുമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഫ്രാൻസിൽ നിന്ന് ഇന്ത്യ അത്യാധുനിക റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങി സൈനിക ശേഷി വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നിർണായക നീക്കം. ഇന്ത്യയുടെ റഫേലിനുള്ള മറുപടിയാണ് ഈ വിമാനങ്ങളെന്ന് മന്ത്രി തുറന്നു സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം പാകിസ്ഥാൻ - ചൈന സംയുക്ത സൈനിക അഭ്യാസത്തിൽ ജെ - 10സി വിമാനങ്ങളും പങ്കെടുത്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള വിദഗ്ദർക്ക് ഈ യുദ്ധവിമാനങ്ങൾ പരിശോധിക്കാൻ അനുമതി നല്കിയ ചൈനയുമായി പിന്നീട് ഈ വിമാനങ്ങൾ വാങ്ങാൻ പാക് ഭരണകൂടം ധാരണയിലെത്തുകയായിരുന്നു. ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫേലിന് സമാനമായ യു.എസ് നിർമ്മിത എഫ് - 16 യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ വ്യോമസേനയുടെ ഭാഗമാണ്. എന്നാൽ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന വ്യത്യസ്ത ഉപയോഗവുമുള്ള യുദ്ധവിമാനം സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് ജെ -10 സി യുദ്ധവിമാനങ്ങൾ വാങ്ങാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ചൈനയുടെ തന്നെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളിലൊന്നായാമ് ജെ -10 സി വിമാനങ്ങൾ വിലയിരുത്തപ്പെടുന്നത്.
അഞ്ച് വർഷം മുമ്പാണ് 36 റഫാൽ ജെറ്റുകൾ വാങ്ങാനായി 59,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പു വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |