ബ്രസൽസ്: റഷ്യയെ ലോകരാജ്യങ്ങൾക്കിടെ ഒറ്റപ്പെടുത്താനുള്ള കൂടുതൽ നടപടികളുമായി യൂറോപ്യൻ യൂണിയൻ( ഇ.യു ). റഷ്യൻ എണ്ണയ്ക്ക് ഘട്ടം ഘട്ടമായി ഉപരോധമേർപ്പെടുത്താനാണ് നീക്കം. കൂടുതൽ റഷ്യൻ ബാങ്കുകളെയും ഉപരോധ പരിധിയിൽ വരുത്തും. ഇന്നലെ ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ ആണ് ഇക്കാര്യമറിയിച്ചത്.
അതേ സമയം, ഇ.യു സർക്കാരുകൾ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. ബദൽ മാർഗങ്ങൾ ഉറപ്പാക്കും വിധവും ആഗോള വിപണിയിലെ ആഘാതം കുറയ്ക്കും വിധവും ഘട്ടം ഘട്ടമായി റഷ്യൻ എണ്ണയുടെ ഇറക്കുമതി നിറുത്തുമെന്ന് ഉർസുല പറഞ്ഞു. ആറ് മാസത്തിനുള്ളിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിറുത്താനാണ് ആലോചന. ഈ വർഷം അവസാനത്തോടെ ശുദ്ധീകരിച്ച റഷ്യൻ എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ചർച്ച സജീവമാണ്.
റഷ്യയിലെ ഉന്നത ബാങ്കായ സ്‌ബെർബാങ്കിനെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലാണ് ഇ.യുവിന്റെ പുതിയ ബാങ്കിംഗ് ഉപരോധങ്ങൾ. കൂടാതെ ഈ ബാങ്കുകളെ ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്ന സംവിധാനമായ സ്വിഫ്റ്റ് സിസ്റ്റത്തിൽ നിന്ന് നീക്കും. ഇത് റഷ്യൻ ബാങ്കിംഗ് മേഖലയെ ആഗോള തലത്തിൽ ഒറ്റപ്പെടുത്തും.
അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിന് നേരെ റഷ്യൻ ആക്രമണം തുടരുന്നതായി മരിയുപോൾ മേയർ
യുക്രെയിനിലെ നാറ്റോ ആയുധ ശേഖരങ്ങൾ തകർക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് റഷ്യയുടെ ഉപരോധം
പടിഞ്ഞാറൻ യുക്രെയിനിലെ റിവൈനിൽ പോളണ്ടിലേക്ക് പോയ ബസും ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് 26 മരണം
ലുഹാൻസ്കിൽ ഷെല്ലാക്രമണം : 2 മരണം
ഖേഴ്സണിൽ ഷെല്ലാക്രമണത്തിൽ ഒരു മരണം
ലിവീവിലെ പവർ സ്റ്റേഷനുകൾക്ക് നേരെ റഷ്യൻ മിസൈലക്രമണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |