■വിദേശ സഹായത്തിനാവാം സുപ്രീം കോടതിയിൽ ഹർജി നൽകിയതെന്നും വാദം
ന്യൂഡൽഹി:രാജ്യത്ത് ക്രൈസ്തവർക്കെതിരായ വേട്ടയാടൽ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ . വിദേശ സഹായം ലഭിക്കുന്നതിനാകാം ഇത്തരത്തിൽ ആരോപണവുമായി കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ചില മാദ്ധ്യമങ്ങളുടെ പേരെടുത്ത് പറഞ്ഞ് , ഇത്തരം മാദ്ധ്യമ വാർത്തകളുടെയും വ്യാജ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഹർജിയെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ഹർജിയിൽ പറയുന്ന ആക്രമണങ്ങളിൽ പലതും വർഗീയമായ സംഭവങ്ങളല്ല. വ്യക്തിപരമായ തർക്കങ്ങൾ പോലും വർഗ്ഗീയ സംഘർഷമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിദേശ ശക്തികൾക്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അവസരമൊരുക്കലാകാം ഹർജിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിപരമായ ചില ക്രിമിനൽ കേസുകൾ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ളതായി വ്യാഖ്യാനിച്ചിട്ടുണ്ട്. മത–സാമുദായിക പരിവേഷമില്ലാത്ത സംഭവങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഹർജിയിലെ 162 സംഭവങ്ങൾ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ല. ബാക്കി 139 സംഭവങ്ങളെ തെറ്റിദ്ധരിച്ചോ ബോധപൂർവ്വമോ തെറ്റായി ചിത്രീകരിച്ചിരിച്ചതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയാണ് ഹർജി നൽകിയത്.യത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |