വാഷിംഗ്ടൺ: മടക്കയാത്രയുടെ തുടക്കം കുറിച്ചു കൊണ്ട് നാസയുടെ ഓറിയോൺ ബഹിരാകാശപേടകം ഗ്രാവിറ്റി അസിസ്റ്റ് ഉപയോഗിച്ച് തിങ്കളാഴ്ച ഭൂമിയിലേക്ക് തിരിച്ചു. മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനായി ആർട്ടെമിസ് ദൗത്യങ്ങളിൽ ഉപയോഗിക്കേണ്ട തന്ത്രങ്ങൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ നിന്ന് 80 മൈലിൽ (130 കിലോമീറ്റർ) താഴെ കാപ്സ്യൂൾ പറന്നു.
കാപ്സ്യൂളിന് ശക്തി നൽകുന്ന യൂറോപ്യൻ സർവീസ് മൊഡ്യൂൾ,ഗംഡ്രോപ്പ് ആകൃതിയിലുള്ള ഓറിയോണിനെ തിരികെയെത്തിക്കാൻ മൂന്ന് മിനിട്ടിലധികം അതിന്റെ പ്രധാന എൻജിൻ ഉപയോഗിച്ചു. ചന്ദ്രന്റെ വിദൂര വശത്തിന് പിന്നിലായിരുന്നതിനാൽ പേടകവുമായുള്ള ആശയവിനിമയം 30 മിനിട്ട് നേരത്തേക്ക് തടസ്സപ്പെട്ടിരുന്നു. എത്താൻ കഴിഞ്ഞില്ലെങ്കിലും സമീപ വശത്തേക്കാൾ കൂടുതൽ ഗർത്തങ്ങളുള്ള വിദൂര പ്രദേശം അപ്പോളോ ദൗത്യങ്ങളിൽ ആദ്യമായാണ് കണ്ടെത്തുന്നത്.
പേടകത്തിന്റെ പ്രവർത്തനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് ഓറിയോൺ പ്രോഗ്രാം ഡെപ്യൂട്ടി മാനേജർ ഡെബി കോർത്ത് പറഞ്ഞു. ആശയവിനിമയം പുനഃസ്ഥാപിച്ചു കഴിഞ്ഞതിനുശേഷം സ്‌ക്രീനുകളിൽ മനോഹരമായ ഫൂട്ടേജുകൾ മിന്നിമറയുമ്പോൾ ഞങ്ങൾ എല്ലാവരും ഒരു നിമിഷത്തേക്ക് നിശ്ചലരായി.ഞങ്ങൾ ചന്ദ്രനോട് വിടപറയുകയാണ് എന്ന നിലയിലായിരുന്നു അപ്പോഴെന്നും അവർ പറഞ്ഞു.
നവംബർ 16 ന് ഫ്‌ളോറിഡയിൽ നിന്ന് വിക്ഷേപിച്ച നാസയുടെ മെഗാ മൂൺ റോക്കറ്റ് എസ്.എൽ.എസ് ദൗത്യത്തിന്റെ അവസാനഭാഗമാണ് തിങ്കളാഴ്ച നടന്നത്.ഇരുപത്തിയഞ്ചര ദിവസം നീണ്ടുനിന്ന യാത്രയായിരുന്നു അത്. ഡിസംബർ 11 ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 9:40ന് സാൻ ഡിയാഗോയിൽ നിന്ന് പസഫിക് സമുദ്രത്തിൽ പതിക്കുന്നതുവരെ ചെറിയ തിരുത്തലുകൾ മാമ്രേ ഓറിയോണിൽ ഇനി നടത്തേണ്ടതുള്ളൂ. പിന്നീട് ഇത് യുഎസ് നേവി കപ്പലിൽ ഉയർത്തിയെടുക്കും.
നേരത്തെ, ഓറിയോൺ ഉയർന്ന ഉയരത്തിൽ, ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ദിശയ്ക്ക് എതിർ ദിശയിലുള്ള സഞ്ചാരമായ 'ഡിസ്റ്റൻസ് റിട്രോഗ്രേഡ് ഓർബിറ്റിൽ' ചന്ദ്രനുചുറ്റും ഏകദേശം ആറ് ദിവസം ചെലവഴിച്ചിരുന്നു. ഒരാഴ്ച മുമ്പ്, ഭൂമിയിൽ നിന്ന് 280,000 മൈൽ (450,000 കിലോമീറ്റർ) ദൂരം സഞ്ചരിച്ച് വാസയോഗ്യമായ കാപ്സ്യൂളിന്റെ ഇതുവരെയുള്ള റെക്കോർഡ് ഓറിയോൺ തകർത്തിരുന്നു. ഭൂമിയിൽ തിരിച്ചെത്തുമ്പോഴേക്കും ഓറിയോൺ 1.4 ദശലക്ഷം മൈലുകൾ സഞ്ചരിച്ചിട്ടുണ്ടാകുമെന്ന് ആർട്ടെമിസ് മിഷൻ മാനേജർ മൈക്ക് സരഫിൻ പറഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് ബഹിരാകാശ പേടകത്തിന്റെ താപ കവചത്തിന് വെല്ലുവിളിയാണ്. ഇതിന് ഏകദേശം 5,000 ഡിഗ്രി ഫാരൻഹീറ്റ് (2,800 ഡിഗ്രി സെൽഷ്യസ്), അതായത് സൂര്യന്റെ ഉപരിതലത്തിന്റെ പകുതിയോളം താപനില ആവശ്യമായി വരും.
ഗ്രീക്ക് പുരാണത്തിലെ അപ്പോളോയുടെ സഹോദരിയുടെ പേരിലുള്ള ആർട്ടെമിസ് പദ്ധതിക്ക് കീഴിൽ ഭാവിയിൽ ചൊവ്വയിലേക്കുള്ള യാത്രാദൗത്യത്തിന് തയ്യാറെടുക്കുന്നതിനായി ചന്ദ്രനിൽ ശാശ്വത സാന്നിധ്യം ഉണ്ടാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
ആർട്ടെമിസ് 2ൽ മനുഷ്യരെ വഹിച്ചുകൊണ്ട് ലാൻഡിംഗ് ഇല്ലാതെ വീണ്ടും ചന്ദ്രനിലേക്കുള്ള യാത്രയ്ക്കാണ് ലക്ഷ്യമിടുന്നത്. ആർട്ടെമിസ് 3ൽ മനുഷ്യർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. ഇത് 2025ൽ നിന്ന് അധികം വൈകാതെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |