വാഷിംഗ്ടൺ : നികുതി വെട്ടിപ്പ് കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രംപ് ഓർഗനൈസേഷന് 16 ലക്ഷം ഡോളർ പിഴ ചുമത്തി ന്യൂയോർക്ക് കോടതി. 15 വർഷമായി ടാക്സ് അധികൃതരെ കമ്പനി കബളിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കേസിൽ കമ്പനിയുടെ മുൻ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായിരുന്ന അലൻ വെയ്സൽബെർഗിന് അടുത്തിടെ കോടതി അഞ്ച് മാസം തടവ് വിധിച്ചിരുന്നു. കേസിൽ ട്രംപോ അദ്ദേഹത്തിന്റെ കുടുംബമോ ഭാഗമല്ലെങ്കിലും 2024ലെ അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ മത്സരത്തെ പ്രതികൂലമായി ബാധിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |