ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ
ആദ്യ കേരള സന്ദർശനം 1950 ജൂൺ എട്ടാം തീയതി ആയിരുന്നു. ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്ന നിലയിൽ, അന്നത്തെ പാർലമെന്റ് ആയ കോൺസ്റ്റിറ്റ്യൂവെന്റ് അസംബ്ലി യിൽ, അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലിനെ കുറിച്ചുള്ള ആശങ്കകൾ കേരളത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനും,
കേരളത്തിലെ ജനങ്ങളുടെ പൂർണ പിന്തുണ നേടുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം വന്നത്. 1950 മെയ് 23 ന് ശ്രീലങ്കയിലെ കൊളംബോയിൽ, ബുദ്ധ മത സന്യാസി മാരെ കാണാൻ എത്തിച്ചേർന്ന അദ്ദേഹം, വിമാനമാർഗം മദ്രാസിൽ എത്തിച്ചേരുകയും, അവിടെനിന്ന് റെയിൽ മാർഗം തിരുവനന്തപുരത്ത് വരികയുമാണ് ഉണ്ടായത്.
നിയമമന്ത്രി എന്ന നിലയിൽ ഈ വിവരങ്ങൾ അറിയിച്ചുകൊണ്ട് അന്നത്തെ തിരു -കൊച്ചി
ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പ്രസ്തുത വിവരങ്ങൾ
അന്നത്തെ സർക്കാരോ, ബന്ധപ്പെട്ടവരോ പുറത്തു വിടുകയോ പുറംലോകത്തെ
അറിയിക്കുക ചെയ്തിരുന്നില്ല .
എന്നാൽ ഈ വിവരം കേരളകൗമുദി ആണ് പുറംലോകത്തെ അറിയിച്ചത്. പ്രസ്തുത വിവരം കേരളകൗമുദി യിലൂടെ വായിച്ചറിഞ്ഞ ഡോക്ടർ സി സിപ്രസാദ് ഡോക്ടർ ബാബസാഹിബ് അംബേദ്കറെ നേരിട്ട് കാണുവാനും, ആ കാലഘട്ടങ്ങളിൽ തിരു-കൊച്ചി പ്രജാസഭയിൽ പട്ടികജാതി ജനങ്ങൾ അനുഭവിച്ചു പോന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ വിദ്യാഭ്യാസ അവഗണനകൾക്കെതിരെ ഒരു മെമ്മോറാണ്ടം തയ്യാറാക്കി സമർപ്പിക്കുവാനും തയാറായി.
തിരു-കൊച്ചി നിയമസഭയിൽ അന്നും ഏകദേശം പതിനാലോളം എംഎൽഎമാർ ഉണ്ടായിരുന്നു.
കൂടാതെ ഒട്ടനവധി പട്ടികജാതി നേതാക്കളും. എന്നാൽ ഇവരാരും തന്നെ അംബേദ്കറെ
കാണാനോ, അന്ന് പട്ടികജാതി-വർഗ ജനവിഭാഗങ്ങൾ അനുഭവിച്ചു പോന്ന അവഗണനകൾ
നേരിട്ട് ബോധ്യപ്പെടുത്താനോ തയ്യാറായില്ല.അന്ന് അധികാരത്തിലിരുന്ന സർക്കാർ പട്ടികജാതി ജനവിഭാഗങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണന നൽകിയിരുന്നില്ല. ഇത്തരം പോരായ്മകൾ ഡോക്ടർ, സി. സി, പ്രസാദിന്റെ നേതൃത്വത്തിൽ ഡോക്ടർ അംബേദ്കറെ നേരിട്ട് കണ്ടു
ബോധിപ്പിച്ചിരുന്നു.അംബേദ്കർക്ക് നൽകിയ നിവേദനം അന്ന് കേരളകൗമുദി വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഡോക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ നൽകിയ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് ഒട്ടനവധി പട്ടികജാതി-വർഗ്ഗ നേതാക്കൾ അന്നത്തെ തിരു-കൊച്ചി മന്ത്രിസഭയിൽ , ഡെപ്യൂട്ടി സ്പീക്കർ ആയും,മന്ത്രിയായും അവരോധിക്കപ്പെടാൻ വഴിയൊരുക്കിയത്. ഇത്തരം ചരിത്ര പരവും, മഹത്തരവുമായ വിപ്ലവത്തിന് കാരണമായത് കേരളകൗമുദി യുടെ ഇടപെടൽ ഒന്ന് മാത്രമാണ് എന്ന് ഡോക്ടർ സി പ്രസാദിനെ കുറിച്ച് ശ്രീ.ഓർണ്ണ കൃഷ്ണൻകുട്ടി രചിച്ച,* പ്രാന്ത വത്കൃതരുടെ മിശിഹാ ഡോക്ടർസി. സി
പ്രസാദ് *, എന്ന പുസ്തകത്തിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ
രേഖപ്പെടുത്തിക്കാണുന്നു.
ഡോക്ടർ ബാബാസാഹിബ് അംബേദ്കർ കേരളത്തിൽ വന്നു പോയി എന്നുള്ളതിനുള്ള ഒരു
തെളിവുകളും അന്നത്തെ കേരള സർക്കാർ രേഖപ്പെടുത്തിയിരുന്നില്ല. അതിന് ആധികാരികമായ തെളിവുകൾ കേരളകൗമുദിയിൽ മാത്രമാണ് അന്നും ഇന്നും ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |