SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

ഓണത്തെ ലോക  ടൂറിസത്തിലേക്ക് എത്തിക്കാൻ

onam


കൊവിഡ്  സൃഷ്ടിച്ച രണ്ടു വർഷത്തെ ഇടവേളയെ ഈ വർഷത്തെ ഓണാഘോഷത്തോടെ മലയാളി അപ്രസക്തമാക്കിയിരിക്കുകയാണ്. അവിസ്മരണീയമായ ഉത്സവാനുഭവങ്ങൾ സമ്മാനിച്ച് ഓണം ഇക്കുറി ചരിത്രത്തിലേക്ക്  നടന്നുകയറി. രണ്ടു വർഷമായി  മുടങ്ങിപ്പോയിരുന്ന കൂട്ടം ചേരലുകളും ഉല്ലാസങ്ങളും വാശിയോടെ തന്നെ കേരളം ആഘോഷിച്ചുതീർത്തു. 'റിവഞ്ച്  ഓണാഘോഷ"മായി  ഇത്തവണത്തെ  ആഘോഷങ്ങൾ മാറിയെന്നു പറയാം. അത്ര ഉത്സാഹത്തിമിർപ്പും പങ്കാളിത്തവുമായിരുന്നു നാടെങ്ങും കാണാൻ സാധിച്ചത്. ജനപങ്കാളിത്തം കൊണ്ടും ആഘോഷങ്ങളിലെ വൈവിദ്ധ്യം കൊണ്ടും ഈ ഓണാഘോഷം മനസ്സിൽ മായാതെ നിലകൊള്ളും.
കേരള ടൂറിസത്തെ സംബന്ധിച്ച് പുതിയ സീസണിലേക്കുള്ള മുന്നേറ്റമായി ഓണാഘോഷം മാറി. ജാതി, മത, വർണ, വർഗ അതിർവരമ്പുകളില്ലാതെ മനുഷ്യരെല്ലാം ഒന്നായിമാറുന്ന ലോകത്തെക്കുറിച്ചുള്ള സന്ദേശമാണ് ഓണത്തിന്റേത്. മലയാളി ഈ സന്ദേശത്തെ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. മലയാളിയുടെ ഐക്യത്തിന്റേയും ഒരുമയുടേയും പ്രതീകമായി ഓണം ഉയർന്നുനിന്നു. ഓണം ആഘോഷിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയതിലൂടെ സർക്കാരിന് എല്ലാ കുടുംബങ്ങളുടെയും ഹൃദയത്തെ സ്പർശിക്കാനായി. ജൂൺ മാസത്തിൽ തന്നെ ഓണാഘോഷത്തിന്റെ ആലോചനകൾ തുടങ്ങിയിരുന്നു. നിയമസഭാ സമ്മേളനത്തിൽ ടൂറിസം വകുപ്പിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂലായ് അവസാനത്തോടെ ഓണാഘോഷത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈവിദ്ധ്യമാർന്ന പരിപാടികൾ എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ഓണാഘോഷത്തെ സമീപിച്ചത്. അത് കേരളമെമ്പാടും പ്രാവർത്തികമാക്കി. കൂടുതൽ വേദികളിലേക്ക് ആഘോഷങ്ങൾ വ്യാപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാനായി.
ഓണാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ ദീപാലങ്കാരം ഇക്കുറി ഏറെ ശ്രദ്ധേയമായിരുന്നു. തലസ്ഥാനനഗരം ദീപാലങ്കാരപ്രഭയിൽ നിൽക്കുന്ന കാഴ്ച ഏതൊരാളെയും വിസ്മയിപ്പിക്കുന്നതായിരുന്നു. നഗരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് ദീപാലങ്കാരം വ്യാപിപ്പിക്കാനും പതിവിൽനിന്നും വ്യത്യസ്തമായി നേരത്തെ ആരംഭിക്കാനുമായി. ജനലക്ഷങ്ങൾ വൈദ്യുതാലങ്കാരങ്ങൾ കാണാനെത്തി എന്നതാണ് കണക്ക്. ഇതിനായി മാത്രം രാത്രി വൈകുവോളം കുടുംബങ്ങൾ പുറത്തിറങ്ങി. അങ്ങനെ നഗരത്തിന്റെ രാത്രികളും ആഘോഷസമ്പന്നമായി. ഇത്തവണ മറ്റു നഗരങ്ങളിലും പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും ദീപാലങ്കാരങ്ങളുണ്ടായിരുന്നു. സതേൺ സോണൽ കൗൺസിൽ യോഗം കോവളത്ത് നടന്നത് ഓണത്തിന്റെ പ്രചരണത്തിനായുള്ള അവസരമാക്കി മാറ്റി. കോവളത്ത് പ്രത്യേക ദീപാലങ്കാരം ഒരുക്കി.
കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറായി ഓണം മാറിയെന്ന് നിസ്സംശയം പറയാം. വഴിയോര കച്ചവടക്കാർ മുതൽ വൻകിട ബിസിനസുകാർക്കു വരെ ഇതിന്റെ പ്രയോജനം ലഭിച്ചു. ഓണത്തിനായി പണം ചെലവഴിച്ചതിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ ഈ യാഥാർത്ഥ്യം കാണാതെ പോകരുത്. വിപണി ചലിക്കുമ്പോൾ കൂടുതൽ ശക്തമായി സാമ്പത്തികവ്യവസ്ഥയും ചലിക്കുമെന്നത് നാം മറന്നുകൂടാ.
ഓണാഘോഷത്തിനുള്ള പരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ പ്രാദേശിക കലാകാരന്മാർക്ക് വേദിയൊരുക്കാനും പ്രത്യേകം ശ്രദ്ധിച്ചു. ഓണം ഘോഷയാത്രയിലും പരമ്പരാഗത, നാടൻ കലാരൂപങ്ങളെ കൂടുതലായി ഉൾപ്പെടുത്തി. വേദികളുടെ എണ്ണം കൂടിയതോടെ കൂടുതൽ കലാകാരന്മാർക്ക് അവസരം ലഭ്യമാക്കാനുള്ള സാഹചര്യവും ഒരുങ്ങി.

ടൂറിസം ഇനി എന്ത് ?

ഈ വർഷത്തെ ടൂറിസം സീസണ് ഓണാഘോഷത്തോടെ വലിയ സ്വീകാര്യതയോടെ തുടക്കമായി. ആഭ്യന്തര വിനോദസഞ്ചാരികളുടെ കാര്യത്തിൽ നാം ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവിൽക്കൂടി മുന്നേറ്റം സാദ്ധ്യമാക്കാൻ കഴിയണം. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമഗ്രപദ്ധതിയാണ് കേരള ടൂറിസം സംഘടിപ്പിക്കുന്നത്. ഇതിനായി വിദേശരാജ്യങ്ങളിലെ ടൂറിസം ഫെയറുകളിലും മറ്റും പങ്കെടുക്കേണ്ടതുണ്ട്. കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്ന രാജ്യങ്ങളിൽ വലിയ പ്രചാരണം നടത്തുന്നുണ്ട്.
ടൈം മാഗസിൻ, ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങൾ തിരഞ്ഞെടുത്തപ്പോൾ കേരളത്തെ അടയാളപ്പെടുത്തിയതും ഈ സർക്കാർ നടപ്പാക്കിയ കാരവൻ ടൂറിസത്തെക്കുറിച്ച് എടുത്തുപറഞ്ഞതും സംസ്ഥാനത്തിനുള്ള അംഗീകാരമാണ്. ഈ അവസരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ഓണം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനായി പ്രത്യേക പ്രചാരണ പരിപാടികൾക്ക് രൂപം നൽകും. ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തിൽ സജീവ സാന്നിദ്ധ്യമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA TOURISM, TOURISM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.