സിഡ്നി: ആസ്ട്രേലിയയിൽ വീട്ടിൽ മോഷ്ടിക്കാനെത്തിയയാളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത് 15 വർഷം.സിഡ്നി സ്വദേശിയായ ബ്രൂസ് റോബർട്ട്സ് ആണ് പ്രതി. ദുർഗന്ധം പുറത്തുവരാതിരിക്കാനായി ഉപയോഗിച്ചത് 70 ഓളം എയർ ഫ്രഷ്നറുകളും.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോഴാണ് പുറത്തുവന്നത്. കവർച്ചക്കാരനായ ഷെയ്ൻ സ്നെൽമാനാണ് കൊല്ലപ്പെട്ടത്. 2002ൽ ബ്രൂസിന്റെ വീട്ടിൽ കവർച്ചെത്തിയ സ്നെൽമാനെ റോബർട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് നിരവധി തോക്കുകളും പൊലീസ് കണ്ടെത്തി.
2017ൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റോബർട്ട് മരണപ്പെട്ടു. 2018ൽ വീട് ശുചിയാക്കുന്നതിനിടെയാണ് സ്നെൽമാന്റെ മൃതദേഹം കണ്ടെത്തുന്നത്. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് ചുറ്റും 70ഓളം എയർഫ്രഷ്നറിന്റെ കുപ്പികളും കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |