പെരിന്തൽമണ്ണ: ലഹരി വിൽപ്പന എതിർത്ത അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്നുള്ള മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ അഞ്ച് പേർ അറസ്റ്റിലായി. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടി സ്വദേശികളായ പൊറുപ്പൻ ഇസ്മായിൽ (30), മുഹമ്മദ് നൗഫൽ (26) എന്നിവരെയാണ് പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാട്ടറയ്ക്കൽ പിലാക്കാടൻ നിസാമുദ്ദീനാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ലഹരിവിൽപന എതിർത്ത അയൽവാസിയായ കിഴിശേരി സൈതലവി (മണി45)യെ വെട്ടിപ്പരിക്കേൽപ്പിച്ച നിസാമുദ്ദീനെ കീഴ്‌പ്പെടുത്തുന്നതിനിടെയുണ്ടായ മർദനത്തെ തുടർന്നാണ് മരണപ്പെട്ടത്. സംഭവത്തിൽ കിഴിശേരി മണിയുടെ സഹോദരൻ മാട്ടറക്കൽ നെല്ലിപ്പറമ്പ് കിഴിശേരി ഹസ്സൻ(55), നാട്ടുകാരായ നെല്ലിപ്പറമ്പ് കാരാങ്കോടൻ അബൂബക്കർ സിദ്ദീഖ് (44), കളത്തിൽപീടിക കൊച്ചിയിൽമണത്തല വീട്ടിൽ സയ്യിദ് മുഹമ്മദ് അബൂബക്കർ എന്ന എദ്രൂസ്( 28) എന്നിവരെ തിങ്കളാഴ്ച രാത്രിയിൽ അറസ്റ്റു ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |