തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്നുപേർ പൊലീസ് പിടിയിലായി. ചെറുന്നിയൂർ മുടിയക്കോട് ആലുവിള വീട്ടിൽ ജാക്‌സൺ (38), സഹോദരൻ ജമേഷ് (34), ചെറുന്നിയൂർ മൂങ്ങോട് ലെനി ഭവനിൽ ടോജോ (39) എന്നിവരാണ് വർക്കല പൊലീസിന്റെ പിടിയിലായത്. ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. ചെറുന്നിയൂർ എലിയൻവിളാകം പനയ്‌ക്കമൂട് ക്ഷേത്രത്തിന് സമീപം ജി.ജി. ലാൻഡിൽ ജിജിൻ രാജിനെയാണ് (27)പൂർവ വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
വിരോധം കാരണം ജാക്‌സൺ ഗൾഫിൽ നിന്ന് നിരന്തരമായി ഫോണിൽ വിളിച്ച് ജിജിൻ രാജിനെ ഭീഷണിപ്പെടുത്തുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജിജിൻ രാജിനെ മുടിയക്കോട് പ്ലേ ഗ്രൗണ്ടിൽ വച്ചാണ് ആക്രമിച്ചത്. വയറിന്റെ വലതുഭാഗത്ത് ആയുധം കൊണ്ട് കുത്തി മുറിവേൽപ്പിച്ചിരുന്നു. ജിജിൻ രാജ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പാണ് ജാക്‌സൺ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വർക്കല എസ്.എച്ച്.ഒ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |