സുൽത്താൻ ബത്തേരി: മാനിറച്ചിയുമായി മൂന്ന് പേരെ വനം വകുപ്പ് പടികൂടി. കുറിച്ച്യാട് റെയിഞ്ചിലെ പണയമ്പം സ്വദേശികളായ ജിജോ ജോർജ് (32), പണയമ്പം കോളനിയിലെ സത്യൻ (31), കണ്ണൻ എന്ന സുധീഷ് (29) എന്നിവരാണ് പിടിയിലായത്. ജിജോവിന്റെ പക്കൽ നിന്നാണ് മാനിറച്ചി കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വേട്ടനായ്ക്കളെ ഉപയോഗിച്ച് മാനിനെ വേട്ടയാടി ഇറച്ചിയാക്കി വില്പന നടത്തുകയാണ് സംഘം ചെയ്തുവന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മാനിന്റെ തലയടക്കം നാല് കിലോ ഇറച്ചിയാണ് പരിശോധനയിൽ കണ്ടെത്തിയത്. പണയമ്പത്ത് നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
ബത്തേരി റേഞ്ച് ഓഫീസർ എസ്.രഞ്ജിത്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഗ്രേഡ് ഫോറസ്റ്റർ എസ്.സത്യനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫോറസ്റ്റർ കെ.ബൈജു, എ.ബി.ശാന്തി, എ.മോഹൻദാസ്, കെ.ആർ.മണികണ്ഠൻ, ബി.എഫ്.ഒ മാരായ വിവേക്, പത്മനാഭൻ, ജുനൈദ്, അന്ന പൗലോസ്, വാച്ചർമാരായ എം.ആർ.രമ, വി.എൻ.രാഗിണി, ഗിരിജ തുടങ്ങിയവരുമുൾപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |