തൃശൂർ : സുന്ദർ മേനോൻ, മുൻ കെ.പി.സി.സി സെക്രട്ടറി സി.എസ്.ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ പ്രതികളായ ഹീവാൻസ് നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കി. നിക്ഷേപകരിൽ നിന്ന് മൊഴിയെടുത്ത് തുടങ്ങി. കഴിഞ്ഞദിവസം മൂന്നുപേരിൽ നിന്നും ഇന്നലെ നാലു പേരിൽ നിന്നുമായി മൊഴിയെടുത്തു.
ആദ്യഘട്ടത്തിൽ എട്ടു പേരെയാണ് വിളിപ്പിച്ചത്. ഇതിൽ ഒരാൾ ഹാജരാകാനുള്ള ബുദ്ധിമുട്ട് ഇ.ഡിയെ അറിയിച്ചു. ബാക്കിയുള്ള ഏഴുപേരിൽ നിന്നാണ് രണ്ട് ദിവസമായി മൊഴിയെടുത്തത്. നിക്ഷേപ സമാഹരണത്തിന് എത്തിയവരുടെ പേരു വിവരങ്ങൾ ഉൾപ്പെടെ ഇ.ഡി ശേഖരിച്ചു. ഇ.ഡി വിളിപ്പിച്ചവർ തങ്ങളുടെ ബാങ്ക് വിവരങ്ങളെല്ലാം കൊണ്ടുപോയിരുന്നെങ്കിലും വിശദമായ മൊഴി രേഖപ്പെടുത്തൽ മാത്രമാണ് നടന്നത്.
വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ പരാതിക്കാരെയാണ് ഇ.ഡി വിളിപ്പിക്കുന്നത്. അതേസമയം ഇ.ഡി അന്വേഷണം കൂടി വന്നാൽ തങ്ങളുടെ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ വൈകുമോയെന്ന ആശങ്ക നിക്ഷേപകർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |