കൊല്ലം: കടയുടെ പൂട്ട് തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന 3,000 രൂപയും 3,400 രൂപയുടെ പലചരക്ക് സാധനങ്ങളും മോഷ്ടിച്ച സംഘം പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ശരവണ നഗർ 108 പുത്തൻ വയലിൽ വീട്ടിൽ സുധീഷ് (24), സഹോദരൻ മഹേഷ് (23), ഇരവിപുരം ആക്കോലിൽ ഇടക്കുന്നത് വയലിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരാണ് പിടിയിലായത്. വാളത്തുംഗൽ ജോളി ജംഗ്ഷന് സമീപം സന്തോഷിന്റെ വീടിനോട് ചേർന്നുളള കടയിലാണ് 25ന് വെളുപ്പിന് ഒന്നരയോടെ മോഷണം നടന്നത്. കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പ്രതികൾ പത്തനംതിട്ട ചന്ദനപ്പളളിയിലുളളതായി സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയകുമാർ, എ.എസ്.ഐ മഞ്ജുഷ, സി.പി.ഒ ദീപു, സുമേഷ് ബേബി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |