SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.37 AM IST

ഫുട്‌ബോൾ കളിക്കിടെ മകന് റെഡ് കാർഡ്, വടിവാൾ വീശി മത്സരം തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
threat

മൂവാറ്റുപുഴ: ഫുട്‌ബോൾ മത്സരത്തിനിടെ ഫൗൾ ചെയ്‌തതിന് മകൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മത്സരം തടസപ്പെടുത്തി പിതാവ്. മാറാടിയിലെ സ്‌കൂൾ കുട്ടികളടക്കം പങ്കെടുത്ത ഫുട്‌ബോൾ മത്സരത്തിനിടെയാണ് സംഭവം. മകന് റെഡ് കാർഡ് കിട്ടിയത് കണ്ട പിതാവായ മൂവാറ്റുപുഴ പ്ളാമൂച്ചിൽ ഹാരിസ് അമിർ(40) വടിവാളെടുത്ത് വീശി കളി തടസപ്പെടുത്തുകയും കളിച്ചിരുന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞ് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പതിനേഴ് വയസിൽ താഴെയുള്ളവരുടെ മത്സരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും കുട്ടി കളം വിടാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്. ഇതിനിടെ കളിക്കാർ തമ്മിൽ കയ്യാങ്കളിയും നടന്നു. കുട്ടിയെ മറ്റുള്ളവർ കൈയേറ്റം ചെയ്‌‌തു എന്നറിഞ്ഞാണ് ഹാരിസ് സ്ഥലത്തെത്തി വടിവാൾ വീശിയത്.

വധഭീഷണി മുഴക്കുകയും സ്‌കൂളിൽ നിന്നും വരുന്നവഴി കുട്ടികളെ ആക്രമിക്കുമെന്നും ഹാരിസ് ഭീഷണിപ്പെടുത്തിയതായാണ് വിവരം. മൂവാറ്റുപുഴയിലെ മുതിർന്ന ലീഗ് നേതാവും ലീഗ് സംസ്ഥാന സമിതി അംഗവും പ്രമുഖ വ്യവസായിയുമാണ് ഹാരിസിന്റെ പിതാവ് പി.എ അമിർ അലി. ബഹളം നടക്കുന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഹാരിസ് ഇവിടെനിന്നും പോയിരുന്നു. കുട്ടികളുടെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎഫ്ഐ സംഭവത്തിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

TAGS: CASE DIARY, FOOTBALL, REDCARD, THREAT, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.