കൊല്ലം: കടപ്പാക്കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി 20.19 ലക്ഷം രൂപ അപഹരിച്ച ജീവനക്കാരിൽ രണ്ടാമനും പിടിയിൽ. സെയിൽസ് ഓഫീസറായിരുന്ന ഇരവിപുരം സക്കീർ ഹുസൈൻ നഗർ 214ബിയിൽ ആഷിക് മൻസിലിൽ അൽ അമീൻ (21) ആണ് പിടിയിലായത്. മറ്റൊരു സെയിൽസ് ഓഫീസർ മുഹമ്മദ് റാഫിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയിൽ രേഖകളും ഉപയോഗിച്ച് പർച്ചേസ് ലോണിന് ഫിനാൻസ് സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന
വ്യാപാര സ്ഥാപനങ്ങളുടെ ഇൻവോയിസാണ് ഇതിനായി ഉപയോഗിച്ചത്. സ്ഥാപനത്തിന്റെ
ഇന്റേണൽ ആഡിറ്റിംഗിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബ്രാഞ്ച് മാനേജർ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. സി.ഐ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജ്മോഹൻ, എ.എസ്.ഐ ജലജ, സി.പി.ഒമാരായ രാജഗോപാൽ, സജീവ് എന്നിവരാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |