കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് രാത്രി വീടുകയറി ആക്രമണം നടത്തുകയും യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായി. പൂതക്കുളം കലയ്ക്കോട് വിളയിൽ വീട്ടിൽ സെബാസ്റ്റ്യനാണ് (25) പിടിയിലായത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കലയ്ക്കോട് കിഴക്കുംകര ചെറുകര വീട്ടിൽ ദീപുവാണ് ആക്രമണത്തിനിരയായത്. വൈകിട്ട് കലയ്ക്കോട് വായനശാല ജംഗ്ഷനിൽ വെച്ച് ദീപു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് മടങ്ങിയ സംഘം രാത്രിയിൽ തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ ദീപുവിന്റെ കൈയുടെ അസ്ഥിക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇയാൾ പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പളളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ പരവൂർ എസ്.ഐ മാരായ നിതിൻ നളൻ, നിസാം, വിജയകുമാർ, എ.എസ്.ഐ മാരായ പ്രദീപ്, അജയൻ, സി.പി.ഒമാരായ സായിറാം,
പ്രേംലാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |