ചെങ്ങന്നൂർ: വെൽഡിംഗ് തൊഴിലാളിയെ ആക്രമിച്ചു പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി പിടിയിലായി. ചെറിയനാട് ചെറുവല്ലൂർ പട്ടന്റയ്യത്ത് കോളനിയിൽ എസ്.പി. ലാലിനെയാണ് (32) വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വെൽഡിംഗ് ജോലിക്ക് അളവെടുക്കാനെന്ന വ്യാജേന മാവേലിക്കര അറുനൂറ്റിമംഗലം ശ്രീനിലയത്തിൽ ശ്രീജിത്തിനെ (42) മാമ്പ്ര പാടത്തിനു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. 23000 രൂപയും ഒന്നര പവന്റെ സ്വർണമാലയും സ്മാർട്‌ഫോണും അപഹരിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ചെറിയനാട് ചെറുവല്ലൂർ കൊല്ലകടവ് തോണ്ടലിൽ തെക്കേതിൽ അനീഷ് (34) റിമാൻഡിലാണ്. കേസിൽ ഇനി രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |