ചാലക്കുടി: ഒൻപത് വർഷം മുൻപ് കാടുകുറ്റി സ്കൂളിലെ എൽ.കെ.ജി വിദ്യാത്ഥിനിയെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ രണ്ടു പ്രതികൾക്കും 7 വർഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴയടയ്ക്കാനും ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. ആളൂർ തെക്കെ ചെരുവിള വീട്ടിൽ വിനോദ്കുമാർ, ഗിരിധരൻ എന്നിവരെയാണ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. 2013 മാർച്ച് ഒന്നിനായിരുന്നു സംഭവം. കാടുകുറ്റി സ്റ്റീഫൻ പാദുവ മെമ്മോറിയൽ സ്കൂളിലെ നാല് വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് 15 ലക്ഷം രൂപ അവശ്യപ്പെട്ടു. ചാലക്കുടി സി.ഐ. വി.ടി.ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നിരുന്നു.
വിവരം മനസിലാക്കിയ ഇവർ ഒടുവിൽ ചേലക്കര പഴയന്നൂരിൽ കുട്ടിയെ ഇറക്കിവിട്ട് കടന്നുകളഞ്ഞു. രണ്ടാം നാളാണ് ഇവർ പിടിയിലായത്. പ്രോസിക്യൂഷനായി പബ്ലിക്ക് പോസിക്യൂട്ടർമാരായ അഡ്വ.കെ.ബി.സുനിൽകുമാർ, അഡ്വ.ലിജി മധു, അഡ്വ.ശിവ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |