കായംകുളം: കൊല്ലം ആലപ്പുഴ ജില്ലകളിലായി നിരവധി മാലമോഷണക്കേസുകളിൽ പ്രതികളെ കായംകുളം പൊലീസ് പിടികൂടി. ചവറ പൊൻമന പള്ളത്ത് പടീറ്റതിൽ വീട്ടിൽ നിന്നും മുതുകുളം വടക്ക് മാളു ഭവനത്തിൽ താമസിച്ചു വരുന്ന ശ്രീകുമാർ (ചില്ല് ശ്രീകുമാർ ,36), ശാസ്താംകോട്ട പെരുവേലിക്കര രാധാലയം വീട്ടിൽ ജയരാജ് (33) എന്നിവരാണ് അറസ്റ്റിലായത് . കടിഞ്ഞ 6 ന് വൈകിട്ട് അനിയന്റെ സൈക്കിളിന് പിറകിൽ സഞ്ചരിയ്ക്കുകയായിരുന്ന പെരിങ്ങാല സ്വദേശിനിയുടെ മാല കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് ബൈക്കിൽ വന്ന പ്രതികൾ പൊട്ടിച്ച് കടന്ന കേസിലാണ് അറസ്റ്റ്. ആലപ്പുഴ കലവൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇരുവരും മാല പൊട്ടിക്കൽ നടത്തിയത്. കായംകുളം കൂടാതെ കരുനാഗപ്പള്ളിയിൽ നിന്നും ഇവർ മാല മോഷ്ണം നടത്തിയിട്ടുണ്ട്. ചില്ല് ശ്രീകുമാറിനെ ആലപ്പുഴ കോമളപുരത്ത് നിന്നും ജയരാജിനെ പത്തനാപുരം പുതുവൽ ഭാഗത്തു നിന്നുമാണ് പിടികൂടിയത്. മോഷണ ബൈക്കിന്റെ നമ്പർ ഇടക്കിടെ മാറ്റിയാണ് പ്രതികൾ കുറ്റകൃതൃത്തിലേർപ്പെട്ടത്. കായംകുളത്ത് കൊച്ചി നൗഷാദിനെ കുത്തി കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും . കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയണ് മാലമോഷണം തുടങ്ങിയത്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ.മാരായ മുഹമ്മദ് ഷാഫി, സുധിലാൽ, എസ്.ഐ. ഉദയകുമാർ പൊലീസുകാരായ ദീപക്, രാജേന്ദ്രൻ , ഷാജഹാൻ, നിഷാദ്, അരുൺ,ഗിരീഷ്, ഇയാസ്, മണിക്കുട്ടൻ, സോനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |