മൂവാറ്റുപുഴ: വീടിന് ഭീഷണിയാകുന്ന രീതിയിൽ അനധികൃതമായി മണ്ണെടുക്കുന്നതിനെ ചോദ്യം ചെയ്ത ദളിത് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി മാറാടി പള്ളിക്കവല ഭാഗത്ത് മൂലംകുഴിയിൽ (തെള്ളിക്കുന്നേൽ) അൻസാറി (39) നെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് കാക്കൂച്ചിറ ഭാഗത്തെ വീടിന് സമീപത്ത് നിന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തത് മൊബൈൽ ഫോണിൽ പകർത്തിയതിനാണ് പെൺകുട്ടിയെ പ്രതി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. മൊബൈൽ ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐമാരായ ശശികുമാർ, രാജേഷ്, പീറ്റർ പോൾ, എ.എസ്.ഐമാരായ ജയകുമാർ, അജി, സി.പി.ഒമാരായ ബിബിൽ മോഹൻ, സജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |