SignIn
Kerala Kaumudi Online
Friday, 26 April 2024 6.46 PM IST

പെൻഷന്റെ പേരിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയെടുക്കുന്നയാൾ പിടിയിൽ

malappuram
പ്രതി യൂസഫ്

തിരൂർ: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങി നടക്കുകയായിരുന്ന പ്രതിയെ തിരൂർ പൊലീസ് പിടികൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫിനെ(42) ആണ് തിരൂർ സ്വദേശിനിയെ പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നര പവൻ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയ കേസിൽ പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ തിരൂരിൽ വച്ച് പെൻഷൻ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മദ്ധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ചാവക്കാടുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽ നിന്നും ഉരുക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതി കഴിഞ്ഞവർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവിൽ ഇത്തരത്തിലുള്ള പല കേസുകൾ കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തിൽ ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു. തിരൂർ ഡി.വൈ.എസ്.പി ബെന്നി, സി.ഐ ജിജോ എം.ജെ, എസ്.ഐ ജലീൽ കറത്തേടത്ത്,​ എ.എസ്.ഐ പ്രതീഷ് കുമാർ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത് കെ.കെ,​ രാജേഷ് കെ.ആർ,​ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ വേട്ടാത്ത്, അരുൺ.സി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വളാഞ്ചേരി, കോഴിക്കോട്ടെ നല്ലളം പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ പരാതിയിൽ കേസടുത്തു പ്രതിയെ അന്വേഷിച്ച് വരികയാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.