ചേലക്കര: പങ്ങാരപ്പിള്ളിയിലെ മരംമുറി വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ കൂടി സസ്‌പെൻഡ് ചെയ്തു. എളനാട് ഫോറസ്റ്റ് സ്റ്റേഷനിലെ എം.ജെ.ലിജോ, എം.കെ.പ്രദീപ് എന്നീ ഉദ്യോഗസ്ഥരെയാണ് തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ സി.വി.രാജൻ സസ്‌പെൻഡ് ചെയ്തത്. പങ്ങാരപ്പിള്ളിയിലെ സ്വകാര്യ ആർ.പി പട്ടയഭൂമിയിൽ നിന്ന് അനുമതി ഇല്ലാതെ മരം മുറിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു. ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് ചെയ്യാത്തതിനും മഹസറിൽ ഒപ്പ് വയ്ക്കാതെ തെറ്റായ നടപടിക്രമം പാലിച്ചതിനും വകുപ്പിനെതിരെ വ്യാജ വാർത്തകൾ ഉണ്ടാക്കുന്നതിന് കൂട്ടുനിന്നതുമടക്കമുള്ള അച്ചടക്കലംഘനത്തിനാണ് നടപടി. ഇതേ സ്റ്റേഷനിലെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷഹാന റഹ്മാനെ മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |