കൊച്ചി: ""എന്നെ തേടി അവരെത്തും... സൂക്ഷിക്കണം."" ഇൻസ്റ്റാഗ്രാം പോസ്റ്റിന് കീഴിൽ പരസ്പരം വെല്ലുവിളികൾ മുറുകിയതോടെ കാക്കനാട്ടെ സുഹൃത്തിന്റെ ഫ്ലാറ്രിലിരുന്ന് കെവിൻ അമ്മയെ വിളിച്ച് നൽകിയ മുന്നറിയിപ്പാണിത്. പ്രശ്നമൊന്നും ഉണ്ടാക്കരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. ഇതറിഞ്ഞ കിരൺ ആക്രമണം ചെറുക്കാൻ തയ്യാറെടുപ്പുകൾ രാത്രിയിൽ തന്നെ നടത്തി. റോട്ട്‌വീലർ, പിറ്റ്ബുൾ ഇനത്തിൽപ്പെട്ട മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അക്രമികളെ കാത്ത് മുറ്രത്തു തന്നെ നിലയുറപ്പിച്ചു.
രാത്രി ഒരുമണിയോടെ സെബിനും മറ്റും കെവിനെ തേടിയെത്തി. നായ്ക്കളെ കണ്ട് ഇവർ ഗേറ്രിന് പുറത്ത് നിന്നു. കുറച്ച് അടുത്തേക്ക് എത്തിയ നായ്ക്കളുടെയും കിരണിന്റെയും മുഖത്ത് ഇവർ പെപ്പർ സ്പ്രേ അടിച്ചു. പിന്നീട് കിരണെ ബലമായി പിടിച്ചുവലിച്ച് റോഡിലേക്ക് കൊണ്ടുപോയി മറ്റുള്ളവരുമായി ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രത്യേകം ഗ്രിപ്പിട്ട, ബൈക്കിന്റെ ഷോക്ക് അബ്സോർബർ സ്റ്റമ്പ് ഉപയോഗിച്ചായിരുന്നു മർദ്ദനം. കാറിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സജുന് കുത്തേറ്റതെന്നാണ് പൊലീസ് കരുതുന്നത്. കത്തി ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താനായിട്ടില്ല. കെവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ പരിഹസിച്ചുള്ള കമന്റിന് കിരണും മറുപടിയിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |