മലയിൻകീഴ്: വിധവകൾക്കുള്ള ധനസഹായം വാഗ്ദാനം ചെയ്‌ത് മലയിൻകീഴ് ശാന്തുമൂല വാറുവിളാകത്ത് വീട്ടിൽ സുജാതയുടെ കൈയിൽ നിന്ന് യുവാവ് 7500 രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ 11.30ഓടെ സുജാതയുടെ വീട്ടിലെത്തിയ യുവാവ് സി.എസ്.ഐ പള്ളിയുടെ വിധവകൾക്കുള്ള ധനസഹായമായ 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ലിസ്റ്റിൽ പേരുണ്ടെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ സുജാത വാർഡംഗം അജിതകുമാരിയെ അറിയിക്കുകയും മലയിൻകീഴ് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. പൊലീസ് നൽകിയ ഫോട്ടോയിൽ നിന്ന് പണം തട്ടിയെടുത്തയാളിനെ സുജാത തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രിമിനൽ കേസുകളിലും പണം തട്ടിപ്പ് കേസിലും പ്രതിയാണ് തട്ടിപ്പ് നടത്തിയത്. സുജാതയുടെ ഭർത്താവ് രവീന്ദ്രൻ അടുത്തിടെയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |