ജനകീയമേള തന്നെയാണ് നമ്മുടെ ഫിലിമോത്സവം. നോ ഡൗട്ട്. ഡെലിഗേറ്റുകൾ ഹാപ്പി. തിയേറ്ററിലേക്ക് പോകാൻ ഇ- ഓട്ടോ. മേളയിലെ വി. ഐ. പികൾക്ക് ഇ- കാറുകളും.
കഴിഞ്ഞ രണ്ട് തവണ നടത്താതിരുന്ന കലാപരിപാടികളും കൂടിയാകുമ്പോൾ ഉഷാറാകും. പക്ഷേ സംഘാടകർ ഒരു കാര്യം വിട്ടു പോയി. ഡെലിഗേറ്റുകൾക്ക് ആരോഗ്യ പ്രശ്നമുണ്ടായാൽ ആശുപത്രിയിൽ കൊണ്ടു പോകാൻ ആംബുലൻസ് ഇല്ല.
ഇന്നലെ ടാഗോർ തിയേറ്ററിൽ ഒരു ഡെലിഗേറ്റ് വീണു. അപസ്മാരമായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് ഇല്ല. ആകെ ബഹളം. 15 മിനിട്ടോളം കാത്തിരുന്നാണ് 'നിലവിളി' ശബ്ദവുമായി ആ ശകടം എത്തിയത്.
കൊവിഡ് കഴിഞ്ഞു വരുന്നതേ ഉള്ളൂ. മേള പഴയ ഊർജ്ജത്തിലേക്ക് മടങ്ങി വന്നെങ്കിലും കൊവിഡ് വന്നവർ പഴയ ആരോഗ്യം ഫുൾചാർജ്ജായിട്ടില്ല. അതുകൊണ്ട് സംഘാടകർ നല്ല മനസു തോന്നി ഒരു ആംബുലൻസ് നിറുത്തുന്നത് നന്നായിരിക്കും.
ഒരു കൂട്ടം ചെറുപ്പക്കാർ വാദ്യങ്ങളൊക്കെയായി ചകോര പക്ഷിയുടെ രൂപത്തിനു മുന്നിൽ പാടിയ വരികൾ ഇങ്ങനെ : ''ഏറെ കഷ്ടപ്പെടും നമ്മളൊക്കെ കഷ്ടപ്പെടും...'' കവി ഉദ്ദേശിച്ചത് എന്തരോ എന്തോ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |