ലീഡ്- സിനിമയിൽ 20 വർഷം പൂർത്തിയാക്കി യാത്ര
വെള്ളിത്തിരയിൽ 20 വർഷം പൂർത്തിയാക്കി ഭാവന. ആദ്യ സിനിമയായ നമ്മൾ ഇരുപതുവർഷം മുൻപ് ഇതേ ദിവസമായിരുന്നു താൻ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത് എന്നുപറഞ്ഞ്സമൂഹമാദ്ധ്യമത്തിൽ ഭാവന ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു.
''ഇരുപത് വർഷങ്ങൾക്കുമുൻപ് ഇൗ ദിവസം ഞാൻ മലയാളത്തിലെ നമ്മൾ എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു. എന്റെ അരങ്ങേറ്റചിത്രം. സംവിധാനം കമൽസാർ. ഞാൻ അവിടെ പരിമളം എന്ന കഥാപാത്രമായി. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരിനിവാസിയായിരുന്നു എന്റെ കഥാപാത്രം. മേക്കപ്പ് പൂർത്തിയായി കഴിഞ്ഞപ്പോൾ ഞാൻ ആകെ മുഷിഞ്ഞിരുന്നു. ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല എന്നാണ് ഞാൻ അത് കണ്ട് പറഞ്ഞത്. ഞാൻ ഒരു കുട്ടിയായിരുന്നു. എന്തായാലും ഞാൻ അത് ചെയ്തു. പക്ഷേ ഇപ്പോൾ എനിക്കറിയാം ഇതിലും മികച്ച ഒരു അരങ്ങേറ്റം എനിക്ക് ലഭിക്കാനില്ലെന്ന്. ഇത്രയും വിജയങ്ങൾ നിരവധി പരാജയങ്ങൾ, തിരിച്ചടികൾ, വേദന, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ... എന്നാൽ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാനായി രൂപപ്പെടുത്തി. ഞാനിപ്പോഴും പഠിക്കുകയാണ്. ചിലത് മറക്കുകയും .തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് നന്ദി മാത്രമാണ് ,ഒരു പുതുമുഖം എന്ന നിലയിൽഎന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഇൗ യാത്ര തുടരുകയാണ്. മുന്നോട്ടുള്ള യാത്രയ്ക്കായി വളരെ ആവേശത്തിലാണ് ഞാൻ. അതുപോലെ ജിഷ്ണുചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു.
എന്റെ അച്ഛന്റെ മുഖത്തെ പുഞ്ചിരി വിലമതിക്കാനാവാത്തതാണ് എനിക്ക് അത് നഷ്ടമായി ""എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ഭാവന പങ്കുവച്ച ചിത്ര ത്തിൽ 20 വർഷം മുൻപത്തെ ഷൈൻ ടോം ചാക്കോയെയും ഭാവനയുടെ അച്ഛൻ ബാലചന്ദ്രനെയും കാണാം.
നമ്മൾ സിനിമയുടെ ലൊക്കേഷനിൽനിന്നുള്ള താണ് ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഭാവന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |