കണ്ണൂർ: വാരിയംകുന്നത്തിന് സ്മാരകം പണിയാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമ്പൂർണ ചരിത്രം പഠിക്കണമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. പുസ്തകത്തിൽ ഇ.എം.എസ് പറയുന്നത് ആ സമരത്തിന്റെ അന്ത്യം ക്രൂരമായ വംശഹത്യയായിരുന്നുവെന്നാണ്. ഇ.എം.എസ് ജനിച്ച ഏലംകുളം മനയിലുള്ളവർക്കും കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ പലായനം ചെയ്യേണ്ടിവന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് ആളുകളെ കൊല്ലുകയും മതംമാറ്റം നടത്തുകയും ചെയ്ത ക്രൂരതയാണ് മലബാർ കലാപം. ആനിബസന്റ്, അംബേദ്കർ, ഗാന്ധി തുടങ്ങിയവരൊക്കെ അംഗീകരിച്ച സത്യമാണത്. സ്മാരകം ഉണ്ടാക്കി ജനങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു
ജമാ അത്തെ ഇസ്ലാമി ജൂനിയർ താലിബാനാണ്. അവരുടെ സ്കൂൾ ഓഫ് തോട്ടിലൂടെയാണ് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ഐസിസിന്റെയൊക്കെ പിണിയാളുകളാകുന്നത്. ജൂനിയർ താലിബാനെതിരെ നാട്ടിലെ സമസ്ത ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |