പറവൂർ : ആലുവ തായിക്കാട്ടുകരയിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി പ്രജോഷിനെ (ഉണ്ണി) കൊലപ്പെടുത്തിയ കേസിലെ പ്രതി തായിക്കാട്ടുകര സ്വദേശി അജാസിനെ തെളിവില്ലെന്ന് കാട്ടി പറവൂർ അഡിഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ അജാസ് സുഹൃത്തായ പ്രജോഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന അജാസ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചെങ്കിലും തെളിവിന്റെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു.
2015 ഫെബ്രുവരി നാലിന് രാത്രി പതിനൊന്നോടെ കമ്പനിപ്പടി നാഷണൽ ഹൈവേയ്ക്കരികിലായിരുന്നു സംഭവം. ഫോറൻസിക് വിദഗ്ദ്ധൻ ഉന്മേഷ് അടക്കം 43 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചെങ്കിലും കുറ്റം തെളിയിക്കാനായില്ല. പ്രതിക്കുവേണ്ടി അഡ്വ. പി.എ. അയൂബ്ഖാൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |