കണ്ണൂർ: കാപ്പാ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ച ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. പൊലീസ് എസ്‌കോർട്ട് ലഭിച്ചാലുടൻ കൊണ്ടുപോകും.കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളിൽ പാർപ്പിക്കരുതെന്നാണ് ചട്ടം.
കണ്ണൂർ ജയിലിൽ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് രണ്ടുപേരെയും പാർപ്പിച്ചിരിക്കുന്നത്. ആറു മാസക്കാലത്തേക്ക് ഇരുവരും ജയിലിൽ കഴിയേണ്ടി വരും.
ആകാശിനെതിരെ രണ്ട് കൊലപാതകം ഉൾപെടെ പതിനാല് കേസുകളുണ്ട്. ജിജോയ്‌ക്കെതിരെ 23 കേസുകളും. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി.പി.എം ആകാശിനെതിരെ തിരിഞ്ഞത്.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. വ്യവസ്ഥകൾ ലംഘിച്ചതിനാൽ, ആകാശിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ തലശേരി അഡിഷണൽ ജില്ലാകോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. 8ന് വാദം കേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |