തിരുവനന്തപുരം:നിയമസഭ 2021ൽ പാസാക്കിയ ക്ഷീര സഹകരണ നിയമം ഭേദഗതി ചെയ്തു.ഇതിന് കൂടുതൽ വ്യക്തത വരുത്തുന്നതിന് ഓർഡിനൻസ് ഇറക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. പ്രസിഡന്റ് ഇല്ലാത്ത ക്ഷീര സഹകരണ സംഘങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാതിരിക്കാനാണിത്.
ക്ഷീരോൽപാദക യൂണിയനിലെ വോട്ടവകാശത്തിൽ വ്യക്തത വരുത്താനാണ് ഓർഡിനൻസ് കൊണ്ടു വരുന്നതെന്ന് സഹകരണ വകുപ്പ് അധികൃതർ അറിയിച്ചു. ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയ ശേഷം ഗവർണറുടെ അനുമതിക്കായി കൈമാറി.പുതിയ ഓർഡിനൻസ് അനുസരിച്ച്, പ്രസിഡന്റ് ഇല്ലാതെ അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയോ ഭരിക്കുന്ന സംഘങ്ങളിൽ യഥാക്രമം അഡ്മിനിസ്‌ട്രേറ്റർക്കും നാമനിർദേശം ചെയ്ത ഒരു അംഗത്തിനും വോട്ടവകാശം ലഭിക്കും.നേരത്തെ ഉണ്ടായിരുന്ന ഈ വോട്ടവകാശം റദ്ദാക്കിയത് എൽ.ഡി.എഫ് സർക്കാരാണെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |