തിരുവനന്തപുരം: മാതാ അമൃതാനന്ദമയി ചിറയിൻകീഴ് അമൃത സ്വാശ്രയസംഘം യൂണിറ്റിലെ ആറായിരത്തോളം വരുന്ന അംഗങ്ങൾക്ക് 28.50 ലക്ഷം രൂപ സംഭാവന നൽകി. ഓരോ യൂണിറ്റിനും 30,000 രൂപ വീതം ധനസഹായമായി ലഭിക്കുമെന്ന് അമൃത സ്വാശ്രയസംഘം ചിറയിൻകീഴ് മേഖല പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി ചിറയിൻകീഴുള്ള സ്വാശ്രയ സംഘാംഗങ്ങൾക്ക് ഈ ധനസഹായം വിതരണം ചെയ്‌തുവരികയാണ്. കൊവിഡ് കാലത്തെ സഹായം അനുഗ്രഹവും ആശ്വാസവുമാണെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയിരിക്കുന്നത്. ഓരോ അംഗത്തിനും 1500 രൂപ വീതം ലഭിക്കും. കൊവിഡ് വ്യാപനം കഴിഞ്ഞാലുടൻ ആശ്രമത്തോട് ചേർന്ന് 1000 പേർക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയവും സ്റ്റേജും നിർമ്മിക്കുമെന്നും വിഷ്ണുഭക്തൻ പറഞ്ഞു. ധനസഹായത്തിന്റെ ലിസ്റ്റ് അദ്ദേഹം എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കു കൈമാറി. രക്ഷാധികാരികളായ രാജൻ ഫെഡറൽ ബാങ്ക്,ശിവദാസൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നുസൈല,രാധ,അൻഷിത,ശ്യാമള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |