തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയില്ലാത്ത, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ഒന്നാംറാങ്ക് നൽകിയെന്ന പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറോട് വിശദീകരണം തേടി.
25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറില്പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള അദ്ധ്യാപകനെ രണ്ടാം റാങ്കിലേക്ക് പിന്തള്ളിയാണ് നാല് വർഷം മാത്രം അദ്ധ്യാപന പരിചയമുള്ള മുൻ എം.പി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിന് ഒന്നാംറാങ്ക് നൽകിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതി നൽകിയത്. ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെങ്കിലും ഈ കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയതെന്നും നിയമനത്തിന് അംഗീകാരം നൽകരുതെന്നും പരാതിയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |