തിരുവനന്തപുരം: മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് തിരിച്ചയച്ചു. 27ന് നിയമസഭ സമ്മേളിക്കാനിരിക്കെ ഓർഡിനൻസിന് പ്രസക്തിയില്ലെന്നാണ് ഗവർണറുടെ നിലപാട്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനും ഗവർണർ നിർദ്ദേശിച്ചു. മേയ് ആറിനാണ് മന്ത്രിസഭായോഗം ഓർഡിനൻസ് അംഗീകരിച്ച് ഗവർണർക്കയച്ചത്.
ഓർഡിനൻസ് അംഗീകരിച്ചാൽ പ്രസിഡന്റിന് പകരം അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ഭരിക്കുന്ന സംഘങ്ങളിൽ യഥാക്രമം അഡ്മിനിസ്ട്രേറ്റർക്കും നാമനിർദ്ദേശം ചെയ്ത ഒരംഗത്തിനും വോട്ടവകാശം ലഭിക്കും. മിൽമയുടെ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിൽ 56 അഡ്മിനിസ്ട്രേറ്റർമാർ വോട്ട് ചെയ്‌തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |