തിരുവനന്തപുരം: ബസ് ചാർജ് വർദ്ധനയ്ക്ക് പിന്നാലെ ഓട്ടോ, ടാക്സി ചാർജും വർദ്ധിപ്പിക്കും. നിലവിൽ ഓട്ടോ മിനിമം ചാർജ് 25 രൂപയും ടാക്സിയുടേത് 175 രൂപയുമാണ്. അത് യഥാക്രമം 30, 200 എന്നിങ്ങനെയാകും. ഇപ്പോൾ ഓട്ടോയിൽ മിനിമം നിരക്കിൽ ഒന്നര കിലോമീറ്ററും ടാക്സിയിൽ 5 കിലോമീറ്ററും യാത്ര ചെയ്യാം. മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഓട്ടോയ്ക്ക് 13 രൂപയും ടാക്സിക്ക് 17 രൂപയുമാണ്. അത് 15, 20 എന്നിങ്ങനെയാകുമെന്നാണ് സൂചന.
. പ്രതിദിനം കൂടിക്കൊണ്ടിരുന്ന പെട്രോൾ,ഡീസൽ വിലയ്ക്കൊപ്പം പാചക വാതകത്തിനും വില കുത്തനെ ഉയർന്ന് 909 രൂപയിലെത്തിയപ്പോൾ അടുക്കള പൂട്ടേണ്ട അവസ്ഥയിലെത്തി. പേമാരിയിൽ ഇതരസംസ്ഥാനങ്ങളിലെ കൃഷി നശിച്ചതോടെ പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയും വർദ്ധിച്ചു. കിലോഗ്രാമിന് 30-40 രൂപയുണ്ടായിരുന്ന തക്കാളി വില 80-100 രൂപയിലെത്തി.
തുച്ഛമായ വരുമാനമുള്ള ഭൂരിപക്ഷം പേരും യാത്രയ്ക്ക് ട്രാൻസ്പോർട്ട് ബസുകളെയാണ് ആശ്രയിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് നിന്നുള്ള യാത്ര വിലക്കി ബസ് ഗതാഗതത്തിന് സർക്കാർ അനുവാദം നൽകിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജൂലായ് മൂന്നു മുതൽ 25% നിരക്ക് കൂടുതൽ ഏർപ്പെടുത്തിയത്. ഇപ്പോൾ യാത്ര പഴയതുപോലെയായിട്ടും കൂട്ടിയ നിരക്ക് പിൻവലിക്കുന്നതിനു പകരം ,അതിന്മേൽ ചാർജ് വർദ്ധനവിനൊരുങ്ങുന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്.
ഡീസൽ വില വർദ്ധന സ്വകാര്യ ബസുടമകൾക്ക് താങ്ങാൻ കഴിയുന്നില്ലെന്ന ന്യായം പറഞ്ഞ് ബസ് ചാർജ് വർദ്ധിപ്പിക്കാനൊരുങ്ങുന്ന ഗതാഗത വകുപ്പ് ,കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ സൂപ്പർ ക്ളാസുകളുടെ ടിക്കറ്റ് നിരക്ക് അമിതമായി ഉയർത്തിയ കാര്യത്തിൽ മൗനം പാലിക്കുന്നു.
ഷോക്കടിപ്പിക്കുന്ന
വൈദ്യുത ബിൽ
പുതിയ താരിഫ് പെറ്റിഷൻ ഡിസംബറിൽ നൽകാൻ റഗുലേറ്ററി കമ്മീഷൻ അനുവാദം നൽകിയതോടെ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശ കെ.എസ്.ഇ.ബി
തയ്യാറാക്കിത്തുടങ്ങി. അടുത്ത ഏപ്രിൽ മുതൽ പുതിയ നിരക്ക് നിലവിൽ വരും
2019 ജൂലായ് 8നാണ് അവസാനമായി വൈദ്യുത ചാർജ് വർദ്ധിപ്പിച്ചത് . യൂണിറ്റ് നിരക്കിൽ ശരാശരി 7.32 ശതമാനത്തിന്റെ വർദ്ധന. ഒപ്പം, 16.66% മുതൽ 128% വരെ ഫിക്സഡ് ചാർജ്ജിലും 16.66 % മുതൽ 12 8% വരെ വർദ്ധന വരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |