കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ശബ്ദരേഖ മാദ്ധ്യമങ്ങൾക്കു ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വി. സേതുനാഥ് കേരള ബാർ കൗൺസിലിൽ പരാതി നൽകി. ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ഫിലിപ്പ് ടി. വർഗ്ഗീസ് സാക്ഷി അനൂപിനെ മൊഴി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന് ഇന്ത്യൻ തെളിവു നിയമപ്രകാരം സംരക്ഷണമുള്ളതാണ്. ഇത്തരം സംഭാഷണങ്ങൾ തെളിവായി ഹാജരാക്കാൻ കഴിയില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കണ്ടെടുത്ത ഈ ശബ്ദരേഖകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ചട്ടലംഘനമാണ്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിൽ അന്വേഷണം നടത്തുന്നതിൽ നിന്ന് പൊലീസിനെ തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |